2015 ജനുവരി 16, വെള്ളിയാഴ്‌ച

ഒരിത്തിരി വകതിരിവ് വേണ്ടേ ചങ്ങായിമാരെ!


ശബ്ദത്തിന് സിനിമയിലുള്ള പ്രാധാന്യം വലുതാണല്ലോ.  മുഖ്യധാര സിനിമയിൽ ശബ്ദത്തിനെ പല രീതിയിലാണ് സന്നിവേശിപ്പിക്കുന്നത്.

രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത് ആമീർഖാൻ മുഖ്യവേഷത്തിലെത്തുന്ന 'പി.കെ ' എന്ന ഹിന്ദി സിനിമ കുടുംബാങ്ങളോടും, കൂട്ടുകാരോടും ചേർന്ന് കാണുവാനിറങ്ങിയ നമ്മുടെ ചങ്ങാതി.

ഈ ചങ്ങാതി സിനിമയിലെ ശബ്ദം സന്നിവേശിപ്പിക്കുന്ന ബോംബെയിലുള്ള കമ്പനിയിലെ തൊഴിലാളിയാണ്.  ലീവിന് നാട്ടിൽ വന്നതാണ്.

അങ്ങിനെ സിനിമ തുടങ്ങി ഇൻറെർവെല്ലുമായി. തന്റെ കൂടെ വന്ന കുടുംബാങ്ങൾക്ക് സിനിമ ഇഷ്ടായോ എന്ന് ഇടയ്ക്കിടെ ചോദിക്കുകയും ചെയ്തു. എല്ലാവരും സന്തോഷത്തോടെ തലയാട്ടി. സിനിമ കഴിഞ്ഞതും കുറേ പേർ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചതും ചങ്ങാതി കൂടുതൽ സന്തോഷത്തോടെ കുടുംബാങ്ങളോടു പറഞ്ഞു അവസാനത്തെ END TITLEൽ  എന്റെ പേര് കൂട്ടത്തിൽ  എഴുതിക്കാണിക്കുന്നുണ്ട്. അങ്ങിനെ കൂടെ വന്നവരെല്ലാവരും അത് ശ്രദ്ധിച്ചു നിൽക്കാൻ തുടങ്ങി. പക്ഷേ പെട്ടെന്ന് പ്രൊജക്ടർ റൂമിൽ നിന്ന് ടൈറ്റിൽ മുഴുവനാക്കാതെ ഓഫ് ചെയ്തു. പേര് നോക്കി വായിക്കാൻ നിന്നവരെല്ലാവരും നിരാശരായി. തന്റെ പേര് ഇന്ന സ്ഥലത്താണുള്ളതെന്നും അത് മുഴുവൻ കാണിച്ചില്ലെന്നും പറഞ്ഞ് ചങ്ങാതി തീയറ്ററിനു പുറത്തേക്കിറങ്ങി. പക്ഷേ കൂടെ വന്ന കൂട്ടുകാരന് അതത്ര സഹിച്ചില്ല.അവസാനത്തെ സ്ക്രോളിംങ് ടെറ്റിൽ മുഴുവൻ
കാണിക്കാത്തതെന്താന്നു ചോദിച്ച് തീയറ്ററിന്റെ മാനേജരോട് തട്ടിക്കയിറി. അപ്പോ മാനേജരു പറയുവാ അടുത്ത പടം തുടങ്ങുന്നതിനു മുൻപ് പ്രൊജക്ട് ഓപ്പറേറ്റർക്കു കുറച്ചു സമയം വിശ്രമം വേണം അതാ മുഴുവൻ കാണിക്കാഞ്ഞതെന്നു.  അത് കേട്ടതോടെ അതുവരെ ഇതൊക്കെ കണ്ട് നിന്ന ചങ്ങായി മുന്നോട്ട് വന്ന് സിനിമയുടെ അവസാനത്തെ ഫ്രെയിം വരെ പ്രേക്ഷകരുടെ മുൻപിൽ കാണിക്കണമെന്നും അതിനിടയ്ക്കുവെച്ച് ഓഫ് ചെയ്യാൻ നിങ്ങൾക്കവകാശമില്ലെന്നു അവനറിയാവുന്ന രീതിയിൽ പറഞ്ഞു.

സിനിമ വ്യവസായവുമായി ബന്ധമുള്ള ആളാണെന്നു കൂടി മനസ്സിലാക്കിയതോടെ പിന്നെ മറുവാദം പറയാതെ അവർ മിണ്ടാതെ നിന്നു.

 സിനിമ എന്നത് ഒരു കൂട്ടായ്മയുടെ കലയാണ്.  വൻ വിജയമായി മാറിയ ഒരു സിനിമയുടെ ഭാഗമാണ് താനെന്ന് തന്റെ വീട്ടുകാരോടോ , കൂട്ടുകാരോടോ, പരിചയക്കാരോടോ പറഞ്ഞ് പേര് അവസാനത്തെ ടൈറ്റിലിൽ എഴുതിക്കാണിക്കുമെന്നും അത് പോയി കാണണം എന്നൊക്കെ അഭിമാനത്തോടെ അവർ അണിയറയിൽ തിളങ്ങാതെ നിൽക്കുന്ന സിനിമാതൊഴിലാളികൾ പറയും. അവർക്കു കിട്ടുന്ന ആദരവാണ് അവരുടെ പേര് വരുക എന്നത്.  അത് കാണുക എന്നത് പ്രേക്ഷകൻ എന്ന നിലയിലുള്ള അവകാശവുമാണ്. അതുകൊണ്ട് തന്നെ സിനിമയുമായി ബന്ധപ്പെട്ട് ജോലിചെയ്തവരുടെ പേരുകൾ എഴുതിക്കാണിക്കുന്ന അവസാന ടൈറ്റിൽ ഭാഗം കാണിക്കാതിരിക്കുന്ന തീയറ്ററുകാർക്കെതിരെ നടപടിയെടുക്കണമെന്നതിൽ തെല്ലും സംശയമില്ല.

നിരവധി തീയറ്ററുകളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. അവസാനം കമ്പനിയുടെ ലോഗോ കാണിക്കുന്നവരെ ഇംഗ്ലീഷ് സിനിമകളുടെ ടൈറ്റിലുകൾ ടിവിയിൽ കാണിക്കുന്നത് കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാക്കണം അവർ ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചാണ് പ്രവർത്തിക്കുന്നതെന്ന്. സംഗതി ചെറുതാണേലും ഒന്ന് ചിന്തിച്ചു നോക്കിയാൽ അതിന്റെ ആഴം മനസ്സിലാകും..

2014 ഒക്‌ടോബർ 30, വ്യാഴാഴ്‌ച

ചുംബിക്കാനിഷ്ടമില്ലാത്തവരുണ്ടെങ്കിൽ മടിക്കാതെ പറയണം..!


കൂട്ടുകെട്ടിലെ ചായങ്ങൾ
 സിനിമാ പാരഡിസോ എന്ന പ്രശസ്ത ഇറ്റാലിയൻ ചിത്രത്തിൽ പാതിരി മണിയടിച്ച് ഒഴിവാക്കുന്ന ചുംബന രംഗങ്ങൾ കഥാപാത്രമായ ടോട്ടോയ്ക്ക് , ആൽഫ്രഡോ വഴി ലഭിക്കുന്നതും ടോട്ടോ അത് കാണുമ്പോഴുണ്ടാകുന്ന
നിമിഷങ്ങളും ഏതൊരു സിനിമാസ്വാദകനേയും വൈകാരികമായി അനുഭവിപ്പിക്കുന്നതാണ്.. (അനുഭവിക്കുന്നത് സിനിമ കാണുന്നവരുടെ മാനസിക തലം അനുസരിച്ചാണ്)..

 ആവിഷ്കരണം ലളിതമാണ് എന്നതുകൊണ്ട് തന്നെ സിനിമാപാരഡിസോ ഭാഷയുടെ അതിർവരമ്പുകൾക്ക് അപ്പുറത്താണ്. ഇതിപ്പോൾ പറയാൻ കാരണം മാനസിക തലത്തെ എടുത്തുപറയാൻ വേണ്ടിയാണ്. സമൂഹം സ്യഷ്ടിച്ചെടുക്കുന്ന ചില ഘടകങ്ങളുണ്ട് അതിനെ മറികടക്കേണ്ടത് ഒരു കാലഘട്ടത്തിന്റെ തന്നെ അനിവാര്യതയാണ്. ഇവിടെ നല്ലതും ചീത്തയും വേർതിരിച്ചെടുക്കുന്ന കാഴ്ചപ്പാടുകളുമായുള്ള ഏറ്റുമുട്ടലുകൾ തന്നെയാണ് കടന്നുവരുന്നത്.
സിനിമയിലെ പ്രണയരംഗങ്ങൾ കണ്ട് കൈയ്യടിക്കുകയും ജീവിതത്തിൽ അതിനെ ശക്തമായി എതിർക്കുകയും ചെയ്യുന്നത് സാമൂഹത്തിലെ വ്യക്തി, കുടുംബ, ജാതി, മത, വർഗ്ഗ ബന്ധുത്വങ്ങളുടെ പ്രേരണകൊണ്ട് മാത്രമാണ്.ഇത്തരം പ്രേരണങ്ങൾ ചില താൽപര്യങ്ങളുടെ പുറത്താണ് കടന്നുവരുന്നത്. ആ താൽപര്യങ്ങളെ തിരിച്ചറിഞ്ഞ് തള്ളിക്കളയുക
എന്നതാണ് ഇത്തരം പ്രവണതയ്ക്കെതിരെയുള്ള ആദ്യത്തെ പോംവഴി.
വെല്ലുവിളികൾ കൊണ്ടല്ല മാനസികമായ നവോത്ഥാനം കൊണ്ടാണ് സാഹചര്യങ്ങളെ അനുകൂലമാക്കുന്നത്. കൂട്ടായ്മകളിലൂടെ തീർച്ചയായും വേണ്ട പ്രതിഫലനങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കപ്പെടും പക്ഷേ അത് അനുകൂലിക്കുന്നവരുടേയും പ്രതികൂലിക്കുന്നവരുടേയും ഒരു വേർതിരിവ് സൃഷ്ടിക്കും. നമുക്ക് ,യഥാർത്ഥത്തിൽ ബോധവത്കരണമാണ് വേണ്ടത്. ആ ബോധവത്കരണത്തിന് ദീർഘായുസ്സും ഉണ്ടായിരിക്കണം.

കാണുന്നവന്റെ കണ്ണിലുടക്കിയ വൈകാരിക പ്രബുദ്ധതയാണ് ഈയടുത്ത് സംഭവിച്ച ചുംബനവാർത്തയ്ക്കാധാരം. സദാചാരമെന്ന വ്യാഖ്യാനത്തെ പടുത്തുയർത്തുന്നവർക്ക് സംഭവിച്ച ചുംബനത്തിന്റെ പാപ്പരത്വം അവർ ആഗ്രഹിച്ചുണ്ടായതല്ല അതങ്ങിനെ സംഭവിച്ചതാണ് അല്ലെങ്കിൽ അവർക്ക് ചുറ്റുമുള്ളത് രൂപപ്പെടുത്തിയിടുത്തതാണ്. അവരതിനെ പ്രായമെന്നും, ബന്ധുവെന്നും, സംസ്കാരമെന്നും പറഞ്ഞ് എതിർക്കും അതെങ്ങിനെ തെറ്റാകും അവർ വളർന്നു വന്ന സഹജീവിവാസവും , സാഹചര്യവും അങ്ങിനയാണ് പറയുന്നത്. ഇവിടെ പ്രകോപനമാണ് വാർത്തയിലൂടെ പടർന്നത്.
 പ്രകോപനം അനുകൂലികളേയും, പ്രതികൂലികളേയും ബാധിച്ചു. ചുംബിക്കാനറിയാത്തവരെന്നും, അറിയുന്നവരെന്നും വിഭാഗങ്ങളുണ്ടായി. ഞാൻ വീണ്ടും പറയുന്നു നമുക്കാവശ്യം വിഭാഗീയതയല്ല ശരിയായ വിദ്യയെന്ന അറിവാണ്- തിരിച്ചറിവാണ്. എവിടെയാണ് സമൂഹവും, പ്രതിഫലനങ്ങളും, പ്രകോപനങ്ങളും ചെന്നെത്തുന്നത്. മാറ്റം വേണ്ടത് നമ്മൾ സ്വയം പടുത്തുയർത്തിയ നവമൂല്യങ്ങളുടെ പൊളിച്ചെഴുത്താണ്.
 വളർന്നു വരുന്ന ജാതി. മത വിചാരങ്ങളിൽ നിന്നും പൊതുബോധത്തിലേക്കെത്തുക. നിഷ്കളങ്കതയുമുള്ള മാനസിക വ്യായാമങ്ങൾക്കനുയോജ്യമായ അറിവ് സമ്പാദിക്കുക.

ചുംബനങ്ങൾക്ക് മനോഹാരിതയുണ്ട്. അതൊരംഗീകാരത്തിന്റെയും, സ്നേഹത്തിന്റേയും, ബഹുമാനത്തിന്റേയും, ആദരവിന്റേയും, ആഹ്ലാദത്തിന്റേയും , സന്തോഷത്തിന്റേയും ആശയവിനിമയമാണ്.  പ്രേമമെന്നും, കാമമെന്നും മാത്രം പറഞ്ഞ് ചുംബനം നൽകുന്ന അനുഭൂതിയെ പൊതുസമൂഹത്തിൽ പിടിച്ചുകെട്ടിയിടാനാവില്ല. അത് പടർന്നുകൊണ്ടേയിരിക്കും അതിലൊരു ആശയവിനിമയത്തിന്റെ സംഗീതമുണ്ട്. ഒരുമ്മയിലെ സൗന്ദര്യം അതു നൽകുന്ന അന്തരീക്ഷത്തിലെ രാഗതാളത്തേയും പ്രതിനിധാനം ചെയ്യുന്നു. കൂട്ടായ പൊതുചർച്ചകൾ ഉണ്ടാകുന്നത് മാറ്റത്തിനു നല്ലതു തന്നെ പക്ഷേ അതൊരിക്കലും വെല്ലുവിളികൾ മാത്രമായിത്തീരാതിരിക്കട്ടെ.

2014 സെപ്റ്റംബർ 10, ബുധനാഴ്‌ച

കമ്മ്യൂണിക്കേഷന്‍ കണ്‍വേര്‍ജന്‍സ് ബില്ലിനുള്ളിലേേേേ......

മാധ്യമങ്ങള്‍ക്കെതിരെ  അരങ്ങില്‍ പടയൊരുക്കം നടത്താമെന്ന വ്യാമോഹം വെറും മോഹം മാത്രമാണെന്ന് മോദിജിക്ക് അറിയാത്തത് കൊണ്ടാലെ പഠിക്കൂ എന്നായിരിക്കും...

വാജ്പേയ് ഒരിക്കല്‍ ശ്രമം തുടങ്ങിവെച്ച്  കാട്ടികൂട്ടിയത് അങ്ങിനെ മറന്ന് കളയാമോ ജീ...

എന്തായാലും കമ്മ്യൂണിക്കേഷന്‍ കണ്‍വേര്‍ജന്‍സ് ബില്‍ അത്ര പെട്ടെന്ന് നിയമമാക്കി എന്തൊക്കെയോ ഇവിടെയങ്ങ് സ്ഥാപിച്ചെടുക്കുമെന്നാണ് വിചാരമെങ്കില്‍ അതങ്ങ് നേപ്പാളില്‍ പോയി പറഞ്ഞാ മതി..

ഉണ്ണാന്‍ മാത്രമല്ല ഊണുണ്ടാക്കാനും പത്രപ്രവര്‍ത്തകര്‍ക്ക് അറിയാമെന്നുള്ളത്  രാഷ്ട്രീയ രാജാക്കന്‍മാര്‍ മനസ്സിലാക്കിയാല്‍ കൊള്ളാം.

ബില്ലിനുള്ളിലെ അപകടത്തെക്കുറിച്ച് മാധ്യമ ലോകത്തുള്ളവര്‍ക്ക് നല്ല ബോധമാണുള്ളത് ഹേ!..

പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്ത് കരിനിയമത്തെ എങ്ങനെയൊക്കെ  പ്രായോഗികമാക്കാമെന്ന് ചിന്തിച്ച് മന:പായസമുണ്ണുന്നവര്‍ പതിയെ ഇലക്ട്രോണികില്‍ നിന്നും  തുടങ്ങി മൊത്തം മാധ്യമങ്ങളേയും കൈപ്പിടിയില്‍ ഒതുക്കാമെന്ന് വിചാരിച്ചിട്ടുണ്ടേല്‍ അതൊന്നും നടപ്പാകില്ല ഹേേ...





2014 സെപ്റ്റംബർ 6, ശനിയാഴ്‌ച

പ‍ഴമയ്ക്കുണ്ടോ പറയാന്‍....?

പേപ്പര്‍ പുതുമ
പറയാനായി മാത്രം  ഓണക്കൂട്ടുകള്‍ കാണാനുണ്ടെങ്കിലും  പ‍ഴമയുടെ നന്മകള്‍ നഷ്ടപ്പെടാനായി മാത്രം ബാക്കി നില്‍ക്കുന്നു..

2014 സെപ്റ്റംബർ 1, തിങ്കളാഴ്‌ച

ഒരപകടം മുന്നറിയിപ്പായെങ്കിലും കടന്നുവന്നിരിക്കുന്നു


മദ്യപാനം ആരോഗ്യത്തിനു ഹാനികരം എന്ന മുന്നറിയിപ്പ് അവഗണിക്കുന്നവരുടെ ലഹരിയെക്കുറിച്ച് ഒരു പഠനം നടത്തിയാല്‍ അവര്‍ക്കു പറയാനുള്ളത് പലവിധ മാനസിക വ്യതിയാനങ്ങളെക്കുറിച്ചാണ്.


മമ്മൂട്ടിയെ നായകനാക്കി പ്രമുഖ ചായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്ത മുന്നറിയിപ്പ് എന്ന മലയാള ചലച്ചിത്രം കാണുന്ന പ്രേക്ഷകര്‍ക്ക് ഒരു ലഹരി സമ്മാനിക്കുന്നുണ്ട്. സിനിമ കണ്ടിറങ്ങുന്ന ഏതൊരാളുടേയും ചിന്തയിലേക്കൊരു  വെടിമരുന്നിന്‍റെ പുക പോലെ ഒന്ന് വന്ന് നിറയും. അതൊരു മുന്നറിയിപ്പാണെന്ന സംവിധായകന്‍റെ വിശദീകരണത്തെ അത്രയെളുപ്പം പ്രശംസിക്കാന്‍ സാധിക്കില്ല.

സിനിമ ക്യാമറയുടെ  കലയാണെന്നു പറയുന്നതുപോലെ തന്നെ ,  പ്രേക്ഷകരെ കാ‍ഴ്ചകളിലെ വൈവിധ്യങ്ങള്‍ കൊണ്ടും, ശബ്ദ വിന്യാസങ്ങള്‍ കൊണ്ടും  ആ‍ഴത്തില്‍ സ്വാധീനിക്കാനുള്ള ക‍ഴിവ് സിനിമയെന്ന കലയിലുണ്ട്..

ഇവിടെ മുന്നറിയിപ്പെന്ന മലയാള ചിത്രം കൈയ്യൊതുക്കത്തോടെ സംവിധായകനും കൂട്ടാളികളും ചേര്‍ന്ന് പ്രദര്‍ശനത്തിനായി വിളമ്പി വെയ്ക്കുമ്പോള്‍
 മമ്മൂട്ടി,
പൃഥിരാജ്,
സൈജുകുറുപ്പ്,
അപര്‍ണ്ണ ഗോപിനാഥ്,
കൊച്ചു പ്രേമന്‍,
കോട്ടയം നസീര്‍,
വി.കെ ശ്രീരാമന്‍,
മുത്തുമണി,
ജോയ് മാത്യു,
നെടുമുടി വേണു,
പ്രതാപ് പോത്തന്‍,
രഞ്ജി പണിക്കര്‍,
സുധീഷ്....... തുടങ്ങി പുതിയ തലമുറയ്ക്കും, സിനിമാ വ്യാപാരത്തിനും  ദഹിക്കാവുന്ന തരത്തില്‍ താര നിരയും ഉള്‍പ്പെടുത്തിയിട്ടുണ്ട്...

 രാഘവന്‍ എന്ന കഥാപാത്രത്തിനെ മമ്മൂട്ടിയെന്ന നടന്‍റെ രൂപത്തിലേക്ക് സന്നിവേശിപ്പിച്ച് സ്വാതന്ത്രത്തിന്‍റേയും , വിലക്കുകളുടേയും ചങ്ങലകളെ പൊട്ടിച്ചറിയുന്നത് കൊലപാതകങ്ങളിലൂടെയാണെന്ന സന്ദേശം പറഞ്ഞുവെക്കുമ്പോള്‍ തന്നെ യുവ പത്രപ്രവര്‍ത്തകയുടെ കഥാപാത്രത്തിനെ പരിഹസിക്കുന്ന രീതിയില്‍ സന്ദര്‍ഭങ്ങളും സൃഷ്ടിക്കുന്നു. തിരക്കഥാകൃത്ത് പുരുഷനായതു കൊണ്ടാണോ ഇത്തരം മേധാവിത്വ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയതെന്നു സംശയിക്കണം.  അമേരിക്കന്‍ മലയാളി വന്ന് കല്യാണം ആലോചിക്കുകയും അതിനെ നായിക സ്വാഗതം ചെയ്യുന്ന രംഗങ്ങളില്‍ സ്ത്രീ കളായ പത്ര പ്രവര്‍ത്തകരുടെ മാനസിക തലങ്ങളെ ചോദ്യം ചെയ്യുന്ന ഡയലോഗുകളും കൊണ്ടുവരാന്‍ തിരക്കഥാകൃത്ത് മറന്നിട്ടില്ല.

പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന അപ്രതീക്ഷിത ക്ലൈമാക്സ് കൊണ്ടുവന്ന്
കൊലപാതകത്തെ മുന്നറിയിപ്പെന്നോണം അപകടകരമായ ഒരു സന്ദേശം നല്‍കുമ്പോള്‍ നായകന്‍റെ കഥാപാത്രത്തെ എപ്പോ‍ഴും ഒരുപടി മുന്നില്‍ കാണാനാഗ്രഹിക്കുന്ന ഭൂരിഭാഗം പ്രേക്ഷകരെയും സിനിമ തൃപ്തിപ്പെടുത്തുന്നു.. ഫിലിം ഫെസ്റ്റിവലുകളില്‍  നല്ല സിനിമകള്‍ കണ്ട് നിരൂപണങ്ങള്‍ പറയുന്നവര്‍ ചുറ്റുമുള്ളവരെ പുച്ഛഭാവത്തോടെ സമീപിക്കുന്നത് നിര്‍ത്തി,  സാഹചര്യങ്ങളെ സൂക്ഷ്മമായി നോക്കികണ്ട നമ്മുടെ സാഹിത്യകാരന്‍മാരുടെ ജീവിതം വായിച്ചു പഠിക്കേണ്ടതുണ്ട്.. വായിച്ചാലേ വിളയൂ.......

കലയിലെ കലാപമെന്നത് സമൂഹത്തില്‍ മാറ്റങ്ങള്‍  സൃഷ്ടിക്കാനുതകുന്നതാകണം..  ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍  പലപ്പോ‍ഴായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇന്നത്തെ സാഹചര്യത്തില്‍  തെറ്റായ സന്ദേശങ്ങള്‍ സിനിമയിലൂടെ പ്രേക്ഷകരില്‍  ആ‍ഴത്തില്‍ പതിക്കുന്ന രീതിയില്‍  കഥകളില്‍ ചമച്ചുണ്ടാക്കരുതെന്ന് വിനീതനായി അഭ്യര്‍ത്ഥിക്കുന്നു..


2014 ജൂലൈ 7, തിങ്കളാഴ്‌ച

അഹങ്കാരകോകിലം

ഒരു അഹന്തയെന്നു പറയവെ 
മറുവശത്തേക്കൊന്നു ചെരിവില്ലാതെ 
ഇടവേളയെങ്കിലുമെന്നും, ഇടതടവില്ലാതെ 
ഓടിയെത്തുന്ന സമയത്തില്‍, 
ആവര്‍ത്തന വിരസമായ നേരങ്ങള്‍, 
സമാവര്‍ത്തന ഭാഷണങ്ങള്‍,
എന്തു നാം തേടുന്നു അതാവര്‍ത്തികള്‍ 
ബോധത്തിലെത്താതെ മറയുന്നു.




2014 ജൂലൈ 6, ഞായറാഴ്‌ച

റോഡോഗ്രഫി...

ഞമ്മടെ മുഖ്യനെ എറണാകുളത്തിൻെ്റ ഭരണസിരാ കേന്ദ്രത്തിനടുത്ത് കാക്കനാട്  വെച്ച്  കരിങ്കൊടി കാണിക്കുന്നു... ഞമ്മളതങ്ങ് പകർത്തി..
കാക്കനാട്, കേരളാ പ്രസ് അക്കാദമിക്ക് സമീപം